ഈ പെരുമഴയിൽ,മുറ്റത്തെ
ചെളിവെള്ളം തട്ടിതെറിപ്പിച്ച്
കുട്ടിക്കാലത്തിലേക്ക് ഓടിയിറങ്ങണം
തണുപ്പേറുമ്പോൾ കൈകൾ കൂട്ടിപിടിച്ചു
ചുണ്ടുകൾ വിറച്ച്
ബാല്യത്തെ തൊട്ട്നില്ക്കേണം
മുടിയിഴകളിലൂടെ ഊർന്നിറങ്ങുന്ന
മഴത്തുള്ളിയിൽ
മഴവില്ല് കാണണം
ചേമ്പിലയിൽ തുള്ളാതെ തുളുംബാതെ
ഒരു കുടന്ന വെള്ളം,
മഴയിൽ നനയാൻ മടിഞ്ഞിരിക്കും
നിന്റെ നെറുകയിൽ തൂവണം
പിന്നെ പാവാട തുമ്പിൽ നിന്നിറ്റു വീഴും
വെള്ളത്തുള്ളികളാലിറയത്ത്
ഓർമ്മകളുടെ കളം വരക്കണം
പിന്നെയീറൻ മാറി, തലതോർത്തി
രാസ്നാദി ഗന്ധം പേറുമൊരു
ബാല്യത്തിൻ കരിമ്പടം പുതച്ച് ,
ഒരിക്കലും തിരിച്ചു കിട്ടാത്ത
തണുപ്പും മഴവില്ലും
സ്വപ്നം കണ്ടങ്ങിനെ...........
ചെളിവെള്ളം തട്ടിതെറിപ്പിച്ച്
കുട്ടിക്കാലത്തിലേക്ക് ഓടിയിറങ്ങണം
തണുപ്പേറുമ്പോൾ കൈകൾ കൂട്ടിപിടിച്ചു
ചുണ്ടുകൾ വിറച്ച്
ബാല്യത്തെ തൊട്ട്നില്ക്കേണം
മുടിയിഴകളിലൂടെ ഊർന്നിറങ്ങുന്ന
മഴത്തുള്ളിയിൽ
മഴവില്ല് കാണണം
ചേമ്പിലയിൽ തുള്ളാതെ തുളുംബാതെ
ഒരു കുടന്ന വെള്ളം,
മഴയിൽ നനയാൻ മടിഞ്ഞിരിക്കും
നിന്റെ നെറുകയിൽ തൂവണം
പിന്നെ പാവാട തുമ്പിൽ നിന്നിറ്റു വീഴും
വെള്ളത്തുള്ളികളാലിറയത്ത്
ഓർമ്മകളുടെ കളം വരക്കണം
പിന്നെയീറൻ മാറി, തലതോർത്തി
രാസ്നാദി ഗന്ധം പേറുമൊരു
ബാല്യത്തിൻ കരിമ്പടം പുതച്ച് ,
ഒരിക്കലും തിരിച്ചു കിട്ടാത്ത
തണുപ്പും മഴവില്ലും
സ്വപ്നം കണ്ടങ്ങിനെ...........
ചിന്തയുടെ ജാലകം തുറന്ന് ബാല്യ - കൌമാര കാലത്തിലേക്കൊരു യാത്ര
ReplyDeletethank you
Delete