Sunday, 6 July 2014

പെണ്ണ് 
----------
ചിലപ്പോഴൊക്കെ അവൾ 
തേങ്ങി പോകാറുണ്ട് 
വർഷമേഘം പോലെ 
പെയ്തു തോരാനിഷ്ട്ടമില്ലാതെ 
ചങ്കിലൊതുക്കിയടുക്കിയ 
സങ്കടവീണ ആരോ മീട്ടിയതുപോലെ 
നേർത്തൊരു തേങ്ങൽ 

ചിലപ്പോഴൊക്കെ അവൾ
തൂവിപോകാറുണ്ട്
കൈതട്ടി കുങ്കുമചെപ്പു
വീണു തൂവിയതുപോലെ
രക്തവർണ്ണം പടർത്തി
നെഞ്ചിൽ വീണ പോറലുകളിലത്രയും
ചോര പൊടിഞ്ഞിങ്ങനെ

എങ്കിലുമവളൊരു പെണ്ണത്രേ
തേങ്ങലിലുമൊരു മൂളിപ്പാട്ടുവേണം
മുറിവുകൾ പതുക്കെ
സ്വയം കഴുകിത്തുടച്ചു
പുഞ്ചിരി പുരട്ടി വയ്ക്കേണം
അവൾ അമ്മയത്രേ, ഭാര്യയത്രേ
അവളോളം അവളാകുവാൻ
അവൾക്കു മാത്രമേ കഴിയൂ

No comments:

Post a Comment